"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
നാവികസേനകൾ പീരങ്കികളും വിവിധതരം തോക്കുകളും ഉപയോഗിച്ചുതുടങ്ങിയത് 14-ാം നൂറ്റാണ്ടുമുതലാണ്. അക്കാലത്തെ ചരക്കുകപ്പലുകളിലും തോക്കുകളും വിവിധതരം പീരങ്കികളും ഉപയോഗിച്ചിരുന്നു. ഇത്തരം ചരക്കുകപ്പലുകളെ കൂടുതൽ തോക്കുകൾ ഘടിപ്പിച്ച് കപ്പൽപ്പടയുടെ ഭാഗമായും ഉപയോഗിച്ചിരുന്നു. ഇക്കാലത്തെ മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു കരിമരുന്ന്. 14-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ നാവികശക്തികൾ തോക്കുകൾ ഉപയോഗിച്ചിരുന്നു. സൈനികർക്കുനേരെ നിറയൊഴിക്കാൻ കഴിയുന്ന ചെറിയതരം തോക്കുകളായിരുന്നു അവ. തുർക്കി, സ്പെയിൻ നാവികസേനകളാണ് ശത്രുവിന്റെ കപ്പലിനെത്തന്നെ തകർക്കാൻ ശേഷിയുള്ള വലിയ തോക്കുകൾ (പീരങ്കികൾ) പരീക്ഷിച്ചു വിജയിപ്പിച്ചത്. ഡെക്കിന്റെ ഇരുവശങ്ങളിലും ഒരേ വലുപ്പത്തിലുള്ള തോക്കുകളുടെ ശ്രേണികൾ നാവികക്കപ്പലുകളിൽ സജ്ജീകരിച്ചിരുന്നു. 1652-ൽ അക്കാലത്തെ പ്രബല നാവികശക്തിയായ ഡച്ചുകാരെ നേരിട്ട ബ്രിട്ടിഷ് സൈന്യത്തിൽ, കൂടുതലും തോക്കുകൾ ഘടിപ്പിച്ച ചരക്കുകപ്പലുകളാണ് ഉണ്ടായിരുന്നത്. കാപ്പിയം യുദ്ധങ്ങളിൽ ചൈനീസ് നാവികപ്പട പെഡലുകൾ ചവിട്ടി ചലിപ്പിക്കാൻ കഴിയുന്ന പായ്ക്കപ്പലുകൾ ഉപയോഗിച്ചിരുന്നു.
16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സുഗമമായ വാണിജ്യത്തിനും കപ്പൽസഞ്ചാരത്തിനുംവേണ്ടി സമുദ്രാതിർത്തിയുള്ള രാജ്യങ്ങളെല്ലാം മികച്ച നാവികസേനകളെ സജ്ജീകരിച്ചു. ഇരുമ്പു സംസ്കരണവിദ്യയിലുണ്ടായ പുതിയ മുന്നേറ്റങ്ങളുടെ ഫലമായി ഓടിൽ നിർമിച്ച തോക്കുകൾക്കു പകരം ഇരുമ്പിൽ നിർമിച്ച തോക്കുകൾ നിലവിൽവന്നു. ഒരേ നിരയായി മുന്നേറുന്ന കപ്പലുകളിൽ ഓരോന്നും ശത്രുസേനയിലെ ഒരു കപ്പലിനെ തിരഞ്ഞെടുത്ത് അക്രമിക്കുന്നതായിരുന്നു ആക്രമണശൈലി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കപ്പൽപ്പടയിൽ ചെറിയ കപ്പലുകൾ ഉപയോഗിക്കുന്നത് കുറഞ്ഞുവരികയും കൂറ്റൻ കപ്പലുകൾ കൂടുതൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. 1798-ൽ ബ്രിട്ടീഷ് പട ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയതും 1805-ൽ ബ്രിട്ടീഷ് സൈന്യം സ്പെയിൻ-ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും പായ്ക്കപ്പലുകളുടെ കാലത്തെ പ്രമുഖ യുദ്ധങ്ങളാണ്.
==== നാവികസേന-മധ്യകാല ഭാരതത്തിൽ ====
====
നാവികസേന-മധ്യകാല ഭാരതത്തിൽ ====
മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവികശക്തികൾ ചോള നാവികസേനയായിരുന്നു. വിജയനഗര, കലിംഗ, മറാത്ത, മുഗൾ സാമ്രാജ്യങ്ങളെല്ലാം മികച്ച രീതിയിൽ നാവികസൈന്യങ്ങളെ സജ്ജീകരിച്ചിരുന്നു. 16-ാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി. താന, ബറോഡ, കരിഞ്ച എന്നീ തീരങ്ങൾ പോർച്ചുഗീസ് നാവികശക്തിയുടെ കീഴിലായിരുന്നു. കോഴിക്കോട് സാമൂതിരിയാണ് പോർച്ചുഗീസുകാർക്കെതിരെ ആദ്യമായി ഒരു നാവികയുദ്ധം നടത്തിയ ഇന്ത്യൻ രാജാവ്. 1504-ൽ സാമൂതിരിയുടെ കൊച്ചി ആക്രമണമായിരുന്നു അത്. 280 കപ്പലുകളിലായി ഏകദേശം 4000 സൈനികർ സാമൂതിരിയുടെ നാവികസേനയിൽ ഉണ്ടായിരുന്നു. നാവികയുദ്ധതന്ത്രങ്ങളിലെ അജ്ഞതമൂലം സാമൂതിരിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു.
 
Line 39 ⟶ 38:
 
=== രണ്ടാം ലോകയുദ്ധകാലം ===
 
ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തിയുള്ള നാവിക യുദ്ധോപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചു. ജർമനിയുടെ കപ്പൽശാലകളിലും രഹസ്യമായി നിരവധി കപ്പലുൾ തയ്യാറാക്കിക്കൊണ്ടിരുന്നു. എയർക്രാഫ്റ്റുകൾ, മിസൈലുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ കണ്ടുപിടിക്കപ്പെട്ടത് ഇക്കാലത്താണ്. റഡാർ, ആന്റി-എയർക്രാഫ്റ്റ് ഗണ്ണറി, പ്രൊപ്പൽഷൻ പ്ളാന്റുകൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങൾ
ഉണ്ടായി. രണ്ടാം ലോകയുദ്ധത്തിൽ നാവികക്കപ്പലുകളുടെ പ്രധാന ജോലി വിമാനവാഹിനി, ആന്റി-എയർക്രാഫ്റ്റ് നൗകകൾ എന്നിവയ്ക്ക് സംരക്ഷണം നല്കുക എന്നതായിരുന്നു. കൂടാതെ, ശത്രുവിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അപൂർവമായി, പരമ്പരാഗതരീതിയിൽ സമുദ്രോപരിതലത്തിൽ പരസ്പര ആക്രമണങ്ങൾ നടന്നു. അമേരിക്കയുടെ പടക്കപ്പലുകൾക്ക് ജപ്പാന്റെ ടോർപിഡോ ആക്രമണത്തെയും ചാവേർ വിമാനങ്ങളുടെ (Kamikaze) ആക്രമണത്തെയും ഫലപ്രദമായി അതിജീവിക്കാൻ കഴിഞ്ഞു. ബ്രിട്ടൺ, ജർമനി, ജപ്പാൻ എന്നിവയുടെ യുദ്ധക്കപ്പലുകളിൽ പലതും എയർക്രാഫ്റ്റുകളുടെ ആക്രമണത്തിൽ തകർന്നു. വിമാനങ്ങളിൽനിന്നു പ്രയോഗിക്കുന്ന ടോർപിഡോകൾ മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗിച്ചു.
 
വിമാനവാഹിനികളും മുങ്ങിക്കപ്പലുകളും തന്നെയായിരുന്നു രണ്ടാം ലോകയുദ്ധത്തിലെയും പ്രബല കപ്പലുകൾ. മുപ്പതോളം എയർക്രാഫ്റ്റുകളെ വഹിക്കാൻ കഴിവുള്ള വിമാനവാഹിനികൾ അമേരിക്ക, ജപ്പാൻ, ജർമനി എന്നിവയുടെ നേവികളിൽ ഉണ്ടായിരുന്നു. ഇവയുടെ ശരാശരി വേഗത 18-19 നോട്ടിക് മൈൽ ആയിരുന്നു. രണ്ടിഞ്ച്, അഞ്ചിഞ്ച് തോക്കുകളും നിരവധി പ്രത്യേക ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഇവയിൽ അടങ്ങിയിരുന്നു. തിരച്ചിൽ വിമാനങ്ങളുടെയും റഡാറുകളുടെയും കാര്യക്ഷമതയിൽ കാര്യമായ മാറ്റങ്ങൾ ഇക്കാലത്തുണ്ടായി. വിമാനങ്ങളിലും കപ്പലുകളിലും ഘടിപ്പിച്ച് റഡാർ സംവിധാനങ്ങളുടെ സഹായത്തോടെ രാത്രികാലങ്ങളിൽപ്പോലും ശത്രുക്കപ്പലുകളെ കണ്ടെത്താനും മുങ്ങിക്കപ്പലുകളുടെ സഞ്ചാരപഥം മനസ്സിലാക്കാനും കഴിഞ്ഞു. മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും കാര്യക്ഷമതയിലും വർധനവുണ്ടായി. യുദ്ധാരംഭകാലത്ത് 57 അന്തർവാഹിനികൾ (യു-ബോട്ടുകൾ) ജർമനിക്കുണ്ടായിരുന്നു. സോവിയറ്റ് യൂണിയനാകട്ടെ 235 മുങ്ങിക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ ഇവയിൽ ഘടിപ്പിച്ചിരുന്നു. ഹെഡ്ജ് ഹോഗ് (Hedge hog) എന്നു പേരുള്ള, 24 ഡെപ്ത്ത് ചാർജറുകൾ തൊടുക്കാൻ ശേഷിയുള്ള ഒരു ആയുധം ബ്രിട്ടീഷ് നാവികസേന വികസിപ്പിച്ചെടുത്തു. ജർമനിയുടെ യു-ബോട്ടുകളെ, ഉപരിതലത്തിലെത്തി ആക്രമണം നടത്താൻ അനുവദിക്കാതെ അകമ്പടി കപ്പലുകൾക്കുനേരെ പലപ്പോഴും അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ജപ്പാന്റെ പല ചരക്കുകപ്പലുകളെയും അമേരിക്കൻ അന്തർവാഹിനികൾ നശിപ്പിച്ചു. രണ്ടുപേർക്കുമാത്രം സഞ്ചരിക്കാൻ കഴിവുള്ള പ്രത്യേക മുങ്ങിക്കപ്പലുകൾ തുറമുഖങ്ങളെ ആക്രമിക്കാൻ ജപ്പാൻ ഉപയോഗപ്പെടുത്തിയിരുന്നു.
ശക്തിയേറിയ ക്രൂയിസർ-ഡിസ്ട്രോയർ കപ്പലുകൾ 1930-കളിൽ മിക്ക നാവികസേനകൾക്കും ഉണ്ടായിരുന്നു. 'ഹെവി', 'ലൈറ്റ്' എന്നിങ്ങനെ രണ്ടുവിഭാഗം ക്രൂസെറുകൾ വ്യാപകമായി നിർമിക്കപ്പെട്ടു. മൂന്നിഞ്ച് തോക്കുകളടങ്ങിയ ക്രൂസെറുകൾ ഹെവി ക്രൂസെറുകൾ എന്നും ആറിഞ്ച് തോക്കുകളടങ്ങിയവ ലൈറ്റ് ക്രൂസെറുകൾ എന്നുമാണ് അറിയപ്പെട്ടത്. അഞ്ചിഞ്ച് തോക്കുകളടങ്ങിയ ആന്റി-എയർക്രാഫ്റ്റ് ക്രൂസെറുകളും നാവികസേനകൾ ഉപയോഗിച്ചിരുന്നു. ഓട്ടോമാറ്റിക് ലോഡിങ് സംവിധാനങ്ങളുള്ള ഇത്തരം തോക്കുകൾ ഫയറിങ് നിരക്ക് ഗണ്യമായി വർധിപ്പിച്ചു. ഇരുട്ടിലും പുകമഞ്ഞിലും മികച്ച കൃത്യതയോടെ യുദ്ധവിമാനങ്ങൾക്കുനേരെ നിറയൊഴിക്കാൻ നൂതനമായ റഡാർ സംവിധാനം സഹായിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് നൂറോളം അത്യാധുനിക ഡിസ്ട്രോയറുകൾ ബ്രിട്ടന്റെ നിർമാണശാലകളിൽ തയ്യാറായിക്കൊണ്ടിരുന്നു. ഡിസ്ട്രോയറുടേതിനെക്കാൾ ചെറുതും വേഗത കുറഞ്ഞതുമായ കോർവെറ്റുകൾ, സ്ലൂപ്പുകൾ തുടങ്ങിയ പ്രത്യേകതരം കപ്പലുകൾ ബ്രിട്ടന്റെ അകമ്പടിസേനയ്ക്കു ശക്തിപകർന്നു. 1939-നും 1945-നും ഇടയ്ക്ക് 400 അതിവേഗ ഡിസ്ട്രോയറുകൾ അമേരിക്ക നിർമിച്ചു. ജപ്പാനും ഡിസ്ട്രോയർ നിർമാണത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി.
യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സ്പെയർപാർട്ടുകളുമായി നീങ്ങുന്ന കപ്പലുകൾ (മദർ കപ്പലുകൾ) നാവികസേനകളുടെ ഭാഗമായിരുന്നു. സമുദ്രോപരിതലത്തിൽ സ്ഥാപിക്കാവുന്ന താത്കാലിക ഫ്ളോട്ടിങ് ബേസുകൾ, ഫ്ളോട്ടിങ് ഡോക്കുകൾ, ഫ്ളോട്ടിങ് ക്രെയിനുകൾ എന്നിവ കപ്പലുകളെ തീരങ്ങളിൽ അണയാതെതന്നെ അറ്റകുറ്റപ്പണികൾ നടത്താനും ആയുധങ്ങൾ കൈമാറ്റം ചെയ്യാനും സഹായിച്ചു. 'അണ്ടർവെ റിപ്ലനിഷ്മെന്റ്' (Underway) സംവിധാനം ടാസ്ക്ഫോഴ്സുകൾക്ക് മാസങ്ങളോളം കടലിൽ നില്ക്കാനും തുറമുഖത്തണയാതെതന്നെ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം വിതരണം ചെയ്യുന്ന പ്രത്യേക കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിച്ചു. ജപ്പാനും അമേരിക്കയും 'ആംഫിബിയൻ ഓപ്പറേഷനുകൾ' നടത്താനുള്ള പരിശീലന പരിപാടികൾ ഒന്നാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ കടലിൽക്കൂടി കരയിലെത്തി ആക്രമണങ്ങൾ നടത്തി. 1941-42 കാലത്ത് വേക്ക് ദ്വീപുകൾ (Wake Island), ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയവയ്ക്കെതിരെ ജപ്പാൻ ഇത്തരം ആക്രമണങ്ങൾ നടത്തി. 1945-ൽ ഒക്കിനാവയ്ക്കെതിരെ അമേരിക്ക ആംഫിബിയൻ ആക്രമണം നടത്തി. ചെറുതും വലുതുമായ 1500-ഓളം ജലനൗകകൾ ഇതിൽ പങ്കെടുത്തു.
മൈനുകൾ തന്ത്രപരമായി മികച്ച ആയുധമായിരുന്നു. ബ്രിട്ടൺ മെഡിറ്ററേനിയൻ സമുദ്രത്തിൽ ആയിരക്കണക്കിന് മൈനുകൾ വിതറി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റത്തിനു വൻനാശം വരുത്താൻ ഇത് കാരണമായി. സഖ്യസേനയുടെ നിരവധി കപ്പലുകളും മൈനുകൾവഴി തകർക്കപ്പെട്ടു. പസിഫിക് സമുദ്രത്തിൽ അമേരിക്കൻ വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിരവധി മൈനുകൾ നിക്ഷേപിച്ചു.
ഇറ്റാലിയൻ തീരത്ത് റോയൽ നേവി നടത്തിയ ടറന്റോ യുദ്ധവും (Battle of Taranto), ജപ്പാന്റെ പേൾ ഹാർബർ ആക്രമണവും രണ്ടാം ലോകയുദ്ധത്തിൽ വൻ നാശം സൃഷ്ടിച്ച നാവികയുദ്ധങ്ങളായിരുന്നു.
=== ആധുനിക യുദ്ധക്കപ്പലുകൾ ===
ആധുനിക നാവികസേന ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകളെ പ്രധാനമായും ഏഴ് ഇനങ്ങളായി തരംതിരിക്കാറുണ്ട്. വിമാനവാഹിനികൾ, മുങ്ങിക്കപ്പലുകൾ, ക്രൂസെറുകൾ, ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ, ആംഫിബിയസ് അസോൾട്ട് ഷിപ്പുകൾ എന്നിവയാണ് അവ. ഡിസ്ട്രോയറുകളെയാണ് പൊതുവേ മികച്ച ആക്രമണകാരിയായി കൂടുതൽ സേനകളും ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം യുദ്ധക്കപ്പലുകളിലും ആന്റി സർഫസ്, ആന്റി സബ്മറൈൻ, ആന്റി എയർക്രാഫ്റ്റ് എന്നീ വിഭാഗങ്ങളിലുള്ള ആയുധങ്ങൾ അടങ്ങിയിരിക്കും.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്