"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
1893 ജൂലൈ 18ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[വൈക്കം|വൈക്കത്തിനു]] സമീപമുള്ള [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭണസമരത്തോടനുബന്ധിച്ച് 1938,39 വർഷങ്ങളിൽ രണ്ടുതവണയായിരണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ [[വൈക്കം]] മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
 
1947-ൽ തിരുവിതാംകൂർ മഹാരാജാവ് [[തിരുവിതാംകൂർ ഭരണഘടനാസമിതി]] (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായതു് ജോൺ ആയിരുന്നു (1948 മാർച്ച് 20 - 1948 ഒക്ക്ടോബർ 17).
വരി 25:
 
==തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി==
നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവമ്പർ1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52ൽ52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108 സീറ്റിൽ108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു ഈ മന്ത്രിസഭയിലെ മുഖ്യമന്ത്രി. 1953 സെപ്തംബർ 23നു് [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
 
1956-ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1-നു് മരിച്ചു.
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്