"എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളത്തിലെ ഒരു സാഹിത്യ വിമർശകന്‍
No edit summary
(വ്യത്യാസം ഇല്ല)

16:38, 29 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

പ്രൊഫസര്‍ എം കൃഷ്ണന്‍ നായര്‍

എം കൃഷ്ണന്‍ നായര്‍ (മാര്‍ച്ച് 3, 1923 - ഫെബ്രവരി 23, 2006) മലയാളത്തിലെ പ്രശസ്തനായ സാഹിത്യ വിമര്‍ശകനായിരുന്നു.

ആദ്യ കാലം

തിരുവനന്തപുരത്ത് വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി മാര്‍ച്ച് 3 1923 നു കൃഷ്ണന്‍ നായര്‍ ജനിച്ചു. തിരുവനന്തപുരത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ മലയാളം എം.എ.യും കൃഷ്ണന്‍ നായര്‍ പൂര്‍ത്തിയാക്കി. മഹാകവി ഉള്ളൂര്‍ കൃഷ്ണന്‍ നായരുടെ എം.എ പരീക്ഷ (വൈവ) നടത്തി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളെജില്‍ നിന്നു മലയാള വിഭാഗം തലവനായി അദ്ദേഹം വിരമിച്ചു.

സാഹിത്യ വാരഭലം

36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യ വാരഭലം (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് പ്രസിദ്ധീകരണത്തില്‍ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി, മലയാള നാട് നിന്നുപോയതിനു ശേഷം കേരള കൌമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളത്തിലും സാഹിത്യ വാരഭലം പ്രസിദ്ധീകരിച്ചു. ലോക സാഹിത്യത്തിലെ പണ്ഡിതനായ അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി. ഇന്നും മലയാളികള്‍ നെരൂദ, മാര്‍ക്വേസ്, തോമസ് മാന്‍‍, യമക്കാവ തുടങ്ങിയ സാഹിത്യ സൃഷ്ടാക്കളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നെങ്കില്‍ അതു വലിയ ഒരു അളവുവരെ കൃഷ്ണന്‍ നായരുടെ സംഭാവനയാണ്. അദ്ദേഹത്തിന്റെ വിമര്‍ശന ശരങ്ങള്‍ അസംഖ്യം ശത്രുക്കളെയും സാഹിത്യ ലോകത്തു നിന്ന് അദ്ദേഹത്തിനു സമ്മാനിച്ചു. ആ സാഹിത്യ ശരങ്ങളേറ്റു പിടയാത്ത മലയാള സാഹിത്യകാര്‍ വളരെ ചുരുക്കമായിരിക്കും. സൌമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലര്‍ത്തി. സ്വന്തം ലേഘനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിഷേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍ വരെയും 35 വര്‍ഷമായി സാഹിത്യ വാരഭലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഭലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഭലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൌലീകമായ എഴുത്തുകാര്‍ ഇല്ലന്നും ടോള്‍സ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.

അംഗീകാരങ്ങള്‍

സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൌന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഭലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

കൃഷ്ണന്‍ നായരുടെ കൃതികള്‍

വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ
പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ
ശരത്കാല ദീപ്തി.
ഒരു ശബ്ദത്തിന്‍ രാഗം
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
സാഹിത്യ വാരഭലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)

മരണം

ഫെബ്രവരി 23, 2006 ഇല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.

"https://ml.wikipedia.org/w/index.php?title=എം._കൃഷ്ണൻ_നായർ_(നിരൂപകൻ)&oldid=12852" എന്ന താളിൽനിന്ന് ശേഖരിച്ചത്