"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) ++ |
||
വരി 1:
ഹൃദ്രോഗം എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികള്‍ ]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാര്‍ഡിയാക് അസുഖങ്ങള്‍|കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ്]] നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കന്‍ജസ്റ്റീവ് കാര്‍ഡിയാക് ഫെയിലിയര്‍]] ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
വരി 5:
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ് ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.
[[Image:Galenoghippokrates.jpg|thumb|250px| ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവര്‍ചിത്രം- അനാഗ്നി, [[ഇറ്റലി
ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന [[ഹിപ്പോക്രേറ്റസ്]] ആണ്.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ ഏതാണ്ട് 1000 വര്‍ഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന [[ചരകന്‍]] ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ് [[ഹൃദയം]] എന്നാണ് ആദ്യകാലങ്ങളില്‍ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവും.
ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന [[ഗാലന്‍]] (ക്ലാഡിയുസ് ഗലേനിയുസ്) ആണ് സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 [[വില്യം ഹാര്‍വി]] [[രക്തം|രക്ത]] ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്രത്തില്‍]] ചികിത്സകള്‍ ചെയ്തിരുന്നത്. [[1667-1761]] ജീവിച്ചിരുന്ന റവ. സ്റ്റീഫന്‍ ഹേല്‍സ് എന്ന ശാസ്ത്രജ്ഞന്‍ കഴുതയുടെ കഴുത്തിലെ [[ധമനി|ധമനിയില്‍]] കുഴല്‍ ഘടിപ്പിച്ച് രക്തസമ്മര്‍ദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ല്‍ ജീവിച്ചിരുന്ന [[ജൂള്‍സ് മാറി]] യാണ്. [[കുതിര]] യുടെ ഹൃദയത്തിലേക്ക് കുഴല്‍ കടത്തിയാണ് ഇത് അദ്ദേഹം ചെയ്തത്.
1897
ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളില്‍ [[പോളിഗ്രാഫ്]] ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനല്‍ കേസുകളില്‍ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാല്‍ ഡച്ചുകാരനായ [[വില്യം ഐന്ഥോവന്‍]] എന്ന ശാസ്ത്രജ്ഞന്‍ [[ഇ.സി.ജി.]] കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീര്‍ന്നു. ഫോര്‍സ്മാന്‍ എന്ന ജര്‍മ്മന്‍ വൈദ്യശാസ്ത്രജ്ഞന്‍ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു [[സിര]] വഴി ചെറിയ ഒരു [[റബ്ബര്‍]] ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷന്‍ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളര്‍ന്നത്
ഇത്തരം സൂക്ഷ്മക്കുഴലുകള്‍ വഴി മരുന്നുകള്‍ ഹൃദയത്തിലെത്തിച്ച്
സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേര്‍ട്സും [[എക്കോ കാര്‍ഡിയോഗ്രാം]] എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളര്‍ ഡോപ്ലര്‍ അള്‍ട്രാസൌണ്ട് വന്നതോടെ ആന്‍ജിയോഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ വരെ കാണാമെന്നായി.
|