"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sa:एम् एस् सुब्बालक्षमी; cosmetic changes
No edit summary
വരി 1:
{{featured}}{{prettyurl|M.S. Subhalakshmi}}
[[പ്രമാണം:Ms subbulakshmi.jpg|thumb|right|എം എസ്‌ സുബ്ബലക്ഷ്മി]]
'''എം എസ്‌ സുബ്ബലക്ഷ്മി''' ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) നിരന്തരമായ സംഗീത സാധനകൊണ്ട്‌ [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. ''വെങ്കിടേശ്വര സുപ്രഭാതം'' എന്ന കീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ പൊതുജനപ്രീതിജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌.
 
വിലക്കപ്പെട്ട സമൂഹമായ [[ദേവദാസി|ദേവദാസികളുടെ]] ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധികൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.
വരി 12:
സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും [[സി. രാജഗോപാലാചാരി|രാജാജിയുടെ]] അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവുമാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.
 
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തും ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മായുടെമഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌.
1952 നവംബര് 29ന് [[ഡൽഹി|ഡൽഹിയിലെ]] രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".
== രാജ്യാന്തര വേദികളിൽ ==
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്