"ചെർപ്പുളശ്ശേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babucpy (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1187156 നീക്കം ചെയ്യുന്നു
Babucpy (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1187157 നീക്കം ചെയ്യുന്നു
വരി 16:
|TelephoneCode = 0466 }}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിലെ]] ഒരു സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് ചെർപ്പുളശ്ശേരി. ഒറ്റപ്പാലത്തുനിന്നും ഏതാണ്ടു 17 കി.മീ. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
പാലക്കാട് ജില്ലയിൽ, ഒറ്റപ്പാലം താലൂക്കിൽ, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 24.60 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴ ,ആലിപ്പറമ്പ് പഞ്ചായത്ത്, മലപ്പുറം ജില്ല, കിഴക്കുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് തൃക്കടീരി, ചളവറ പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് നെല്ലായ പഞ്ചായത്ത് എന്നിവയാണ്. വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്ന് കൂട്ടിയിരുന്ന ഒരു ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി. അതുകൊണ്ടുതന്നെ ചെർപ്പുളശ്ശേരിക്ക് രാജവാഴ്ച കാലഘട്ടം മുതൽ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക സ്ഥാനം ലഭിച്ചു. കഥകളിരംഗത്ത് അനന്വയമായിരുന്ന വാഴേങ്കട കുഞ്ചു നായർ, പ്രസിദ്ധ പഞ്ചവാദ്യവിദഗ്ദനായ ചേർപ്പുളശ്ശേരി ശിവന്റെ മാതൃമാതുലനായ മദ്ദളം കുഞ്ഞൻ നായർ, സമകാലിക കഥകളി കലാകാരന്മാരിൽ ശ്രദ്ധേയരായ കോട്ടയ്ക്കൽ ശിവരാമൻ, സദനം കൃഷ്ണൻകുട്ടി, നരിപ്പാറ നാരായണൻ നമ്പൂതിരി, സദനം ഭാസി, കലാമണ്ഡലം രാജേന്ദ്രൻ തുടങ്ങി ചെർപ്പുളശ്ശേരിയുടെ സംഭാവനകളായ കലാകാരന്മാരുടെ പട്ടിക വളരെ നീണ്ടതാണ്.ചിത്രകലാരംഗത്ത് ആധിപത്യം സ്ഥാപിച്ച എ.എസ്.നായരും കാറൽ മണ്ണയുടെ സമ്പന്നമായ കലാ പൈതൃകത്തിന്റെ സന്തതികളാണ്. ചിത്രകലാ രംഗത്ത് ശ്രദ്ധേയനായ കലാകാരനാണ് രാമനുണ്ണി. പണ്ഡിതകവിയായ അവിനാശി എഴുത്തച്ഛൻ ജനിച്ചതും ജീവിച്ചതും ഇവിടെയാണ്. നാടൻകലകളാൽ സമൃദ്ധമാണ് വള്ളുവനാടൻ പ്രദേശം. ഇവിടെ ഇടകലർന്ന് ജീവിക്കുന്ന വിവിധ സമുദായങ്ങൾക്ക് അവരുടേതായ കലാരൂപങ്ങൾ ഉണ്ട്. പുള്ളുവൻപാട്ട്, പാമ്പിൻ തുള്ളൽ എന്നിവ പുള്ളുവ സമുദായത്തിന്റെ കലാരൂപങ്ങളാണ്. കാറൽമണ്ണ വടക്കുമുറി പ്രദേശത്ത് താമസിക്കുന്ന പുള്ളുവൻമാർ കേരളത്തിന്റെ വിവിധഭാഗത്ത് ഈ പരിപാടി അവതരിപ്പിച്ചുവരുന്നു. തായമ്പക, പഞ്ചവാദ്യ വിദഗ്ദൻമാരുടെ ഒരു നല്ല സംഘം തന്നെ ചെർപ്പുളശ്ശേരിയിലുണ്ട്. തെക്ക് നിന്നും വടക്ക് പടിഞ്ഞാറേക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത.പഞ്ചായത്തിന്റെ വടക്കേ അതിരിലൂടെ ഏകദേശം 8 കിലോ മീറ്റർ നീളത്തിൽ തൂതപ്പുഴ ഒഴുകുന്നു. ഒരുകാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന ചെർപ്പുളശ്ശേരിയുടെ സാംസ്കാരിക ഉറവിടം ഈ ഗ്രാമത്തെ അതിരിടുന്ന തൂതപ്പുഴയുടെ തീരമായിരുന്നു
 
==ചരിത്രം==
 
സാമൂഹിക സാംസ്കാരിക ചരിത്രം
വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്ന് കൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി. മലബാറിനെ താലൂക്കുകളായി തിരിച്ചപ്പോൾ വള്ളുവനാട് താലൂക്കിന്റെ ആസ്ഥാനമായി ചെർപ്പുളശ്ശേരി മാറി. ഭൂദാന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി വിനോഭാജി ചെർപ്പുളശ്ശേരിയിൽ എത്തിയിട്ടുണ്ട്. ചെർപ്പുളശ്ശേരിയിൽ ആദ്യമായി കമ്പിത്തപാൽ ഓഫീസ് വരുന്നത് 1938-ൽ ആണ്. 1959 ൽ ആണ് ചെർപ്പുളശ്ശേരിയിൽ വൈദ്യുതി എത്തുന്നത്. സ്ഥിരമായി ബസ് സർവ്വീസ് ആരംഭിക്കുന്നത് 1922ൽ ആണ്. തായമ്പകയിലെ തൃത്താല ശൈലി എന്ന് വിഖ്യാതമായ മലമക്കാവ് സമ്പ്രദായത്തിന്റെ വികാസത്തിന് ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഉത്സവം അപ്രധാനമല്ലാത്ത വേദിയായിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാർഡ് നേടിയ ” ഒരു വഴിയും കുറെ നിഴലുകളും ” എന്ന നോവലടക്കം ഏതാനും കൃതികൾ കൊണ്ടുതന്നെ മലയാളിയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ടി.എ.രാജലക്ഷ്മി ഇവരിൽ പ്രഥമഗണനീയയാണ്. ചെർപ്പുളശ്ശേരി ആമയോട്ടു കുറുശ്ശിക്കളമാണ് ഇവരുടെ ജൻമഗൃഹം. ടിപ്പു സുൽത്താന്റെ പരാജയത്തെ തുടർന്ന് 1792-ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് മലബാർ ബ്രിട്ടീഷ് അധീനതയിലായി. സാമൂതിരി ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടീഷുകാർക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെർപ്പുളശ്ശേരി. ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്തി ഇളയ രാജാവിനെ പിടികൂടി. പിന്നീട് അദ്ദേഹത്തെ തൂക്കിലേറ്റി.[[മലബാർ]] അധീനതയിലായതോടുകൂടി മലബാർ ജില്ലയുടെ ഭരണാധികാരിയായി ഒരു പ്രിൻസിപ്പൽ കലക്ടറെ ബ്രിട്ടീഷുകാർ നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ രണ്ട് സബ്കലക്ടർമാർ (തുക്കിടി സായ്പ്) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങൾ ചെർപ്പുളശ്ശേരിയും തലശ്ശേരിയുമായിരുന്നു. താലൂക്ക് കച്ചേരി, മുസാവരി ബംഗ്ളാവ് എന്നിവയുടെ കെട്ടിടങ്ങൾ കച്ചേരിക്കുന്നത്ത് ഇന്നും നിലനിൽക്കുന്നു. കച്ചേരി നിലനിന്നിരുന്ന സ്ഥലമായതിനാൽ ഈ സ്ഥലം കച്ചേരിക്കുന്ന് എന്നറിയപ്പെടുന്നു. കച്ചേരിക്കുന്ന് പഴയകാല വ്യാപാരകേന്ദ്രം കൂടിയാണ്. ഇവിടെ ആഴ്ചച്ചന്ത ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരപ്പാട്. 1933-ൽ ഗാന്ധിജി നടത്തിയ അഖിലേന്ത്യാ പര്യടനപരിപാടിയുടെ ഭാഗമായി ഗാന്ധിജി കേരളത്തിലുമെത്തി. തുടർന്ന് മുപ്പതിനുശേഷമുള്ള ചെർപ്പുളശ്ശേരിയുടെ സാമൂഹിക വികാസം വ്യക്തമായ രണ്ട് ദിശയിലാണ് നിർണ്ണയിക്കപ്പെട്ടത്. ഒരു ഭാഗത്ത് ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സവർണ്ണ ബ്രാഹ്മണമേധാവി വിഭാഗത്തെ നവീന വിദ്യാഭ്യാസത്തിലേക്ക് നയിക്കാനും, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കാനുമുള്ള സാർത്ഥകമായ ശ്രമങ്ങൾ നടന്നു. ഈ വിധത്തിൽ നമ്പൂതിരിയെ കുടുമ മുറിച്ച്, ഇംഗ്ളീഷ് പഠിപ്പിച്ച്, മറക്കുടയുടെ നരകത്തിൽ നിന്ന് സമൂഹമധ്യത്തിൽ പ്രതിഷ്ഠിച്ച്, നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങൾ നടന്നതിന് സമാന്തരമായി മറുഭാഗത്ത് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടിയും നിരവധി പ്രക്ഷോഭങ്ങൾ ഈ ഗ്രാമത്തിൽ അരങ്ങേറി. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി, അധസ്ഥിതവിഭാഗങ്ങൾക്ക് വഴിനടക്കാൻ വേണ്ടി, ക്ഷേത്രാരാധനയ്ക്കുളള സ്വാതന്ത്ര്യത്തിനു വേണ്ടിയെല്ലാം പല പ്രക്ഷോഭങ്ങളും ഇവിടെ സംഘടിപ്പിക്കപ്പെട്ടു. സവർണ്ണ ഹൈന്ദവരുടെ ഊരായ്മയിലായിരുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ കുളത്തിൽ കുളിച്ചതിന്റെ പേരിൽ സ.കരിങ്ങത്തിൽ കുഞ്ചുവിന് പ്രമാണിമാരിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്. അന്തിമഹാകാളൻ, തൃക്കോവിൽ, കാറൽമണ്ണ എന്നീ ക്ഷേത്രക്കുളങ്ങളിലും ഹരിജനങ്ങളെ ജാഥയായി കൊണ്ടുപോയി കുളിപ്പിക്കുന്ന സമര പരിപാടികൾ അരങ്ങേറി.അന്യായമായ കുടിയിറക്കലിനെതിരെ സംഘടിത കർഷക പ്രസ്ഥാനം നടത്തിയ ചെറുത്തുനിൽപ്പിന്റെ മകുടോദാഹരണമാണ് നീലി സമരം. പരിയാരത്ത് നീലിയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം കൃഷിക്കാർ സംഘടിതമായി തടഞ്ഞു. നീലത്ത് ഗോവിന്ദമേനോന്റെ കിണർ നികത്തിയെടുക്കണമെന്ന് ജന്മി. പറ്റില്ലെന്ന് കൃഷിക്കാർ. പ്രമാണിമാർ സംഘടിച്ച് ബലമായി കിണർ തൂർക്കാനെത്തി. കേരള കർഷകസംഘത്തിന്റെ കുടക്കീഴിൽ കൃഷിക്കാർ അണിനിരന്ന് ശക്തമായ പ്രതിരോധനിര സൃഷ്ടിച്ചു. അധികാരികൾക്ക് മുട്ടുമടക്കേണ്ടിവന്ന ഈ ചരിത്ര സംഭവം നടക്കുന്നത് 1946 ലാണ്. അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് 1870-75 കാലഘട്ടത്തിൽ 8 മിഡിൽ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. അതിലൊന്ന് ചെർപ്പുളശ്ശേരിയിലായിരുന്നു. 1921-ൽ ആണ് ഇത് ഹൈസ്കൂൾ ആയി ഉയർത്തിയത്. 15 ടെലഫോൺ ഉപഭോക്താക്കളെങ്കിലും വേണമായിരുന്നു ടെലഫോൺ എക്സ്ചേഞ്ച് അനുവദിച്ചുകിട്ടുന്നതിന്. ഏറെ ക്ളേശിച്ചാണ് 15 വരിക്കാരെ കണ്ടെത്തിയത്. 1948 മുതൽ ചെർപ്പുളശ്ശേരിയിൽ ഒരു മൃഗഡോക്ടറുടെ സേവനം ലഭിച്ചു. തൂത, പുത്തനാലിക്കൽ, പന്നിയം കുറുശ്ശി കാവുകൾ, ആറംകുന്നത്ത് കാവ്, അറേക്കാവ് എന്നിവയാണ് പ്രധാന ദേവീക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ ജനകീയ ഉൽസവങ്ങൾ. വള്ളുവനാടിന്റെ മാത്രം പ്രത്യേകതയായ കാളവേല ഈ ദേവീക്ഷേത്രങ്ങളുടെ ഉത്സവങ്ങളുടെ പ്രത്യേകതയാണ്. കതിർ വേല, കാളവേല തുടങ്ങിയ ഉത്സവരൂപങ്ങൾ ജനങ്ങളുടെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വള്ളുവനാട്ടിലെ കാവുത്സവങ്ങൾ ആരംഭിക്കുന്നത് പുത്തനാലിക്കൽ കാവിലെ വേലയോട് കൂടിയാണ്. തോൽപാവക്കൂത്ത് ഈ ഉത്സവകാലത്തെ പ്രധാന ഇനമാണ്. ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ എല്ലാം വിളവെടുപ്പ് കഴിയുന്നതോടെ ആണ് ആരംഭിക്കുന്നത്. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് കാറൽമണ്ണ ശിവക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു അമ്പലങ്ങൾ. കഥകളി, കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിങ്ങനെയുള്ള ക്ഷേത്രകലകൾക്കാണ് ഇവിടുത്തെ ഉൽസവങ്ങളിൽ പ്രാമുഖ്യം. നിരവധി ചെറിയ ക്ഷേത്രങ്ങളും കോവിലുകളും ഈപഞ്ചായത്തിലുണ്ട്.പ്രശസ്ത ചിത്രകാരനും, നാടകകാരനും മാതൃഭൂമിയുടെ ചീഫ് ആർട്ടിസ്റ്റും ആയിരുന്ന എ.എസ്.നായർക്ക് ജന്മനാട്ടിലുള്ള സ്മാരകമാണ് എ.എസ്.സ്മാരക കലാവേദി.
 
==വാർഡുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/ചെർപ്പുളശ്ശേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്