"മഹാ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: or:ମହାଶିବରାତ୍ରି |
No edit summary |
||
വരി 1:
Home
About Me…..
'''ശിവരാത്രി മാഹാത്മ്യം'''
ഇക്ഷാകുവംശേ പിറന്നൊരാ രാജാവു
ചിത്രഭാനു, തൻ കഥകൾ കഥിച്ചിടാം
ഇച്ചരിതം ചൊല്ലിടാൻ നല്ല നാളിന്നു
നൽ ശിവരാത്രി തൻ മാഹാത്മ്യമല്ലയോ?
ജംബുദ്വിപേ പണ്ടൊരിയ്ക്കലീ രാജനു-
മമ്പോടു റാണിയുമൊത്തുപവാസമ-
നുഷ്ഠിച്ചിരിയ്ക്കുമൊരു വേള തന്നിലായ്
നല്ല ശിവരാത്രിയാകുന്ന നാളതിൽ
വന്നല്ലോ അഷ്ടാവക്രനെന്ന മാമുനി
രാജനെഴുന്നേറ്റു പാദം കഴുകീട്ടു
വേണ്ടപോലാസനം നൽകി മടിയാതെ ,
അർഘ്യപാദ്യാദിയാൽ സന്തുഷ്ടനാക്കി-
യന്നേരമോതീ മുനി, “ചൊല്ലു, രാജൻ, നീയി-
ന്നെന്തിനനുഷ്ടിപ്പുപവാസ, മെൻ മനേ
തെല്ലു മോഹം തോന്നി, യെന്തെന്നറിയുവാൻ?”
രാജനോതി, “ചൊല്ലിടാം കഥയിങ്ങനെ
ഹേ! മുനേ,! പൂർവജന്മത്തെയോർത്തീടുവാ-
നാകുന്നെനിയ്ക്കു, കഴിവുണ്ടതിന്നായി
ഞാനൊരു വേടനായ്, ‘സുസ്വര‘നാമത്തിൽ
വാരണാസി തന്നിൽ മേവിടും വേളയിൽ
കാട്ടിലെപ്പക്ഷി, മൃഗങ്ങളെ ഞാനന്നു
വേട്ടയാടി, വിറ്റു, ജീവിച്ച നാളുകൾ.
കാട്ടിലൊരുദിനം വേട്ടയാടി, നേര-
മൊട്ടിരുട്ടി, വഴി തെറ്റി, തിരിച്ചൊട്ടു
വീട്ടിലേയ്ക്കുള്ള വഴി മറന്നു, കേറി
കൂറ്റനായുള്ള മരമൊന്നിൽ രാത്രിയിൽ
വേട്ടയാടിക്കൊന്ന പേടമാനൊന്നിനെ
കെട്ടിഞാൻ, വൃക്ഷമുകളിലെശ്ശാഖയിൽ
കീഴ്പ്പോട്ടു നോക്കിയാൽ പേടി തോന്നീടുന്നു
രാത്രിയേറെപ്പോയി, വന്നില്ലുറക്കവു-
മേറ്റമെന്നെക്കാർന്നു തിന്നവിശപ്പിനാൽ,
തെല്ലു ജലം കുടിച്ചീടാൻ കൊതിച്ചു, വ-
ന്നില്ല ധൈര്യം താഴെയൊന്നിറങ്ങീടുവാൻ
എന്നെ പ്രതീക്ഷിച്ചു,ക്കാണാഞ്ഞു ഖേദിച്ചു
ഉള്ളിൽ വിഷമിച്ചു, പട്ടിണിയായിടു-
മെന്റെ കളത്രത്തെ, മക്കളെ,യോർത്തപ്പോൾ
തുള്ളിയായശ്രുബിന്ദുക്കൾ വീണു ധാരയായ്
ഞാനിരിയ്ക്കും വൃക്ഷശാഖയിൽ കണ്ടതാ-
മോരോയിലകളായ് പൊട്ടിച്ചുകീഴോട്ടു
താളത്തിലിട്ടു ഞാൻ നേരം വെളുപ്പിച്ചു
മാനം വെളുത്തെൻ മനസ്സും തുടിച്ചു.
നേരം വെളുത്തതും മാനിനേയുമെടു-
ത്താവുന്ന വേഗേ നടന്നതിനെ വിറ്റു
വേണ്ടുന്ന ഭക്ഷണസാമഗ്രികൾ വാങ്ങി,
വീടണഞ്ഞു, മനം ശാന്തമായ്, ഭക്ഷിപ്പാ-
നായിരിയ്ക്കും നേരമെത്തിയാരോയൊരാൾ
ഒട്ടു വിശക്കുന്നു, കിട്ടണം വല്ലതു-
മൊട്ടു ദു:ഖം തോന്നി യെൻ വിശപ്പോർത്തപ്പോ-
ളൊട്ടുംമടിയാതെയേകീയവനു ഞാൻ
തൊട്ടു പിന്നാലെ ഞാനും കഴിച്ചൂ, മുനേ!
ഒട്ടുകാലം കഴിഞ്ഞെൻ മരണം, വന്നു
രണ്ടു ശിവദൂതരെന്നെയെതിരേറ്റു
കൊണ്ടുപോകാൻ വന്നു, ചെയ്ത പുണ്യത്തിനെ
യൊന്നവർ ചൊന്നതെനിയ്ക്കത്ഭുതം , കേൾക്ക!
അന്നു ഞാൻ കേറീ മരമതിൻ ചോട്ടിലാ-
യുണ്ടായിരുന്നു, ശിവലിംഗ വിഗ്രഹം
കണ്ണീരുകൊണ്ടു കഴുകി, യറിയാതെ
എണ്ണമില്ലാത്തില, കൂവളമർപ്പിച്ചു
ഒന്നുമേ തിന്നുവാൻ കിട്ടാത്ത കാരണം
അന്നുപവാസമായ്, ഭീതിയോ ഭക്തിയായ്
ചെമ്മേയന്നന്നദാനം നടത്തി ഞാൻ
ഒന്നുമറിയാതെ, യുണ്ണുവതിൻ മുൻപായ്
ഒട്ടുമറിയാതെയാണെങ്കിലുമന്നു
തിട്ടം, ഭഗവൽ പൂജ ചെയ്തതിനാലന്നു
കിട്ടി മോക്ഷം, മുനേ, യോർക്കുന്നു നന്നായി
കിട്ടണമേ മോക്ഷമീ ജന്മമൊന്നിലും !”
|