"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ശ്രദ്ധേയ സൃഷ്ടികൾ: അനാവശ്യ കടുപ്പിക്കൽ ഒഴിവാക്കി
വരി 47:
മുസ്ലീം സമുദായത്തിലെ പ്രമുഖ വ്യക്തികളുടെ ഇ-മെയിലുകൾ ചോർത്താൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് നിർദേശിച്ചുവെന്ന രീതിയിൽ വാർത്തകൾ നൽകുക വഴി മത സൗഹാർദം തകർക്കാൻ മാസിക ശ്രമിച്ചെന്ന് 2012 ജനുവരി പകുതിയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ സമുദായ സൗഹാർദം തകർക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നതെന്നു കേരള മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വിശദീകരിച്ചു. ഇതേ തുടർന്ന് വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10855342&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 ഇ മെയിൽ വിവാദ വാർത്ത: പത്രത്തിനെതിരെ നിയമനടപടിക്കു മന്ത്രിസഭാ തീരുമാനം]</ref>.
 
268 ഇ-മെയിൽ വിലാസത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിൽ, വാരിക പ്രസിദ്ധീകരിച്ച പട്ടികയിൽ കൃത്രിമം നടത്തുകയും പട്ടികയിൽ നിന്നും മുസ്ലീ സമുദായത്തിൽ ഉൾപ്പെടാത്ത വ്യക്തികളുടെ പേരുകൾ ഒഴിവാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ ആഭ്യന്തരവകുപ്പ് മുസ്ലീം സമുദായത്തിലെ വ്യക്തികളെ മാത്രം അന്വേഷണ വിധേയമാക്കുന്നു എന്ന രീതിയിലാണ് വാരിക ഉള്ളടക്കം പ്രസിദ്ധപ്പെടുത്തിയത്. പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത്തരത്തിൽ പട്ടികയിൽ പലയിടങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ടെന്നു വാർത്തൾ പുറത്തു വന്നു<ref>[http://www.mathrubhumi.com/online/malayalam/news/story/1400588/2012-01-19/kerala 'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി]</ref>. മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും എന്നാൽ വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു<ref>[http://www.mathrubhumi.com/story.php?id=245711 'മാധ്യമ'ത്തിനെതിരെ നിയമനടപടിയില്ല: മുഖ്യമന്ത്രി ]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്