"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26:
== കഥാസംഗ്രഹം ==
എൽ. ഐ. സി ഏജന്റായ വനജയുടെ([[ഉർവശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിൻ]]). പോളിടെക്നിക്കിലെ പഠനം പൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ. എന്നാൽ പി.എസ്.സി ഇന്റർവ്യൂവിനുള്ള കത്തു ലഭിക്കുമ്പോൾ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാൽ അവൾ പോകാൻ താൽപര്യപ്പെടുന്നില്ല.
ഒരു വക്കീലായ ഇജോ താൻ ഒരു സ്റ്റേ ഓർഡർ വാങ്ങുന്നതിൽ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.
കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോൾ അവൾ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാൽ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിൻതുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നിൽ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാർശചെയ്യാനാവശ്യപ്പെടുന്നു. അങ്ങനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ താൽകാലികാടിസ്ഥാനത്തിൽ ഒരു ജോലി തരപ്പെടുന്നു. ജോലി സ്ഥലത്തുവച്ച് അച്ചു എഞ്ചിനിയറു ചേച്ചിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഒരു ദിവസം മിനിലോറി ഡ്രൈവറായി ഇജോ വീണ്ടും അച്ചുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവർക്കിടയിൽ ആരോഗ്യകരമായ സൗഹൃദം ഉടലെടുക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ പ്രണയവിവാഹം നടത്തുവാൻ ഇജോ അച്ചുവിന്റെ സഹായം തേടുന്നു. മനസ്സില്ലാമനസ്സോടെയാണങ്കിലും അച്ചു സമ്മതം മൂളുന്നു.
പുതിയ കേസുകൾ നേടിയെടുക്കാൻ അവൾ അവനെ സഹായിക്കുന്നു. പിന്നീട് അവർ തമ്മിൽ കൂടുതൽ അടുക്കുന്നു. ഇത് വനജയ്ക്ക് അത്ര ഇഷ്ടമാകുന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം തങ്ങൾ പ്രണയത്തിലാണെന്ന് അച്ചുവും ഇജോയും തിരിച്ചറിയുന്നു. അച്ചു അത് തന്റെ അമ്മയുടെ അടുത്ത് അവതരിപ്പിക്കുന്നു. പൂർണമായി അംഗീകരിക്കാനായില്ലെങ്കിലും വനജ തന്റെ മകളുടെ ഇഷ്ടത്തിന് എതിരുപറയുന്നില്ല. തന്റെ പപ്പയും മമ്മിയും തന്റെ ഇഷ്ടത്തിനെതിരായി ഒന്നും പറയുകയില്ലെന്ന് ഇജോ തറപ്പിച്ചു പറയുന്നു. എന്നിട്ട് ഇജോ അവരെ ഒരു സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നു. എന്നിട്ട് അവിടെയുള്ള തന്റെ കുടുംബാംഗങ്ങളുടെയെല്ലാം കല്ലറകൾ കാണിച്ചുകൊടുക്കുന്നു. ഹോട്ടൽ നടത്തി നല്ലനിലയിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബം കടക്കെണിയിൽ അകപ്പെട്ടപ്പോൾ ആത്മഹത്യയുടെ വഴി തേടുകയായിരുന്നുവെന്ന് ഇജോ പറയുന്നു. അതിൽ മരിക്കാതെ രക്ഷപ്പെട്ടതാകട്ടെ താൻ മാത്രവും.
|