"എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 42:
== ജനനം, ബാല്യം ==
സ്വാമി പ്രഭുപാദ് 1896-ൽ, [[കൽക്കട്ട|കൽക്കട്ടയിലുള്ള]] ഒരു വൈഷ്ണവ കുടുംബത്തിൽ ജനിച്ചു. തന്റെ പിതാവായ,
== വിദ്യാഭ്യാസം ==
വരി 52:
1936- ൽ ശ്രീല പ്രഭുപാദർ തന്റെ ആത്മീയഗുരുവിനോട് തന്നാൽ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു. ആ കത്തിനു മറുപടിയായി 1922-ൽ ലഭിച്ച അതേ നിർദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി: ''ആംഗലേയ ഭാഷയിൽ കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുക''. രണ്ടാഴ്ചകൾക്ക് ശേഷം തന്റെ ആത്മീയചാര്യൻ ഇഹലീല അവസാനിപ്പിച്ചു; ശ്രീല പ്രഭുപാദറുടെ ഹൃദയത്തിൽ ആ ഉപദേശങ്ങൽ കൊത്തിവയ്ക്കപ്പെട്ടതുപോലെ തിളങ്ങി നിന്നു. ആ ഉപദേശങ്ങളാണ് ശ്രീല പ്രഭുപാദരുടെ ജീവിതത്തിലെ എന്നത്തേയും വഴികാട്ടി.
കൂടുതൽ സമയം വൈദിക ജ്ഞാനാർജ്ജനത്തിന് വിനിയൊഗിയ്ക്കുന്നതിലേയ്ക്കായി ശ്രീല പ്രഭുപാദർ 1950 ല് വാനപ്രസ്ഥം സ്വീകരിയ്ക്കുകയും വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953 ൽ തന്റെ അനുചരരായ സഹോദരങ്ങൾ അദ്ദേഹത്തിൻ ''ഭക്തിവേദാന്ത'' എന്ന സ്ഥാനപ്പേരു നൽകി ആദരിച്ചു. അതിനുശേഷം അദ്ദേഹം കൽക്കട്ടയിൽ നിന്നും യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെ അദ്ദേഹം വളരെ വിനയാന്വിതനായി വൈദിക ഗ്രന്ഥങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വർഷങ്ങൾ ചിലവഴിച്ചു.
വരി 58:
1959 ല് അദ്ദേഹം സന്ന്യാസ ജീവിതത്തിന് തുടക്കമിട്ടു. ആ സമയത്താണ് രാധാ-ദാമോധര ക്ഷേത്രത്തിൽ വച്ച് തന്റെ സൃഷ്ടികളിലൊന്നായ [[ഭാഗവതം|ശ്രീമദ് ഭാഗവതം]] [[ആംഗലേയം|ആംഗലേയ ഭാഷയിലേയ്ക്ക്]] മൊഴിമാറ്റുന്നതിനും, വളരെ ലഘുവായ രീതിയിലുള്ള വിവരണം നൽകുന്നതിനുമുള്ള ശ്രമം തുടങ്ങിയത്. കൂടാതെ ''അന്യഗ്രഹങ്ങളിലേയ്ക്കുള്ള സുഗമയാത്ര'' എഴുതിയതും ഇതെ ക്ഷേത്രത്തിൽ വച്ചു തന്നെയാണ് വളരെക്കുറച്ചു വർഷം കൊണ്ടുതന്നെ ശ്രീമദ് ഭാഗവതത്തിന്റെ പ്രഥമ കാണ്ഡത്തിന്റെ മൂന്നു ഭാഗങ്ങളുടെ വിവർത്തനവും വിവരണങ്ങളും അദ്ദേഹം പൂർത്തിയാക്കുകയുണ്ടായി. ഇപ്പോഴും ഈ പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസും പണവും അദ്ദേഹം ഒറ്റയ്ക്കു തന്നെയാണ് സമാഹരിച്ചത്. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെ ഏജൻറുമാർ മുഖേന അദ്ദേഹം ഈ പുസ്തകങ്ങൾ മുഴുവനായും വിറ്റഴിച്ചു.
അതിനുശേഷം തന്റെ ആത്മീയാചാര്യന്റെ ഉപദേശങ്ങളെ പ്രാവർത്തികമാക്കാനുള്ള സമയമിതാണെന്ന് മനസ്സിലാക്കുകയും അതിനുള്ള ആദ്യപടിയായി അമേരിയ്ക്കയിലേയ്ക്കു പോകാൻ തിരുമാനിച്ചു. അതുവഴി ലോകത്തിലാകമാനം കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കാമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്ങനെ ജലദൂത എന്ന ചരക്കു കപ്പലിൽ സൗജന്യമായി 1965-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] എത്തിച്ചേർന്നു.
യാത്രയിലുടനീളം അദ്ദേഹത്തിന് വളരെയധികം യാതനകൾ അനുഭവിക്കേണ്ടതായി വന്നു: യാത്രയ്ക്കിടയിലായി അനുഭവപ്പെട്ട രണ്ടു ഹൃദയാഘാതങ്ങളും ന്യൂയോർക്കിൽ എത്തപ്പെട്ടാൽ താൻ എങ്ങോട്ടാണ് പോകുക എന്നുള്ളതും അദ്ദേഹത്തെ വ്യാകുലനാക്കി. ആറുമാസത്തെ തന്റെ തീവ്ര പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളിൽ ചിലർ ചേർന്ന് മാൻഹട്ടനിൽ ഒരു കടമുറിയും അതിനോട് ചേർന്നുള്ള അപാർട്ട്മെൻറും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങൾ നൽകുകയും, കീർത്തനങ്ങൾ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ വിരാജിച്ചിരുന്ന, ഹിപ്പികളും മറ്റും അവിടേയ്ക്കു ഒഴുകിയെത്താൻ തുടങ്ങി.
വരി 68:
അങ്ങനെ ശ്രീല പ്രഭുപാദർ 1966-ൽ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോൺ സ്ഥാപിച്ചു. തനിയ്ക്കുചുറ്റുമുള്ള സമൂഹത്തെ വേണ്ടവണ്ണം
ശ്രീല പ്രഭുപാദർ, തുടർന്നുള്ള പതിനൊന്ന് വർഷങ്ങളിലായി തന്റെ എല്ലാ കൃതികളുടെയും രചനകൾ നിർവഹിക്കുകയുണ്ടായി അതിൽ മൂന്നെണ്ണം അദ്ദേഹം ഇന്ത്യയിൽ വച്ചാണ് പൂർത്തീകരിച്ചത്. ശ്രീല പ്രഭുപാദർ വളരെക്കുറച്ച്മാത്രം ഉറങ്ങി തന്റെ പ്രഭാതവേളകളാണ് ഇതിനായി ഉപയോഗിച്ചത്. വായ്മൊഴിയായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ ശിഷ്യന്മാർ വളരെ ശ്രദ്ധയോടെ ടൈപ്പ്ചെയ്യുകയും എഡിറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദെഹത്തിന്റെ വിവർത്തന രീതി. ശ്രീല പ്രഭുപാദർ, സംസ്കൃതത്തിലൊ, ബംഗാളിയിലോ ഉള്ള മൂലകൃതികളിലെ ഓരോ വാക്കുകളായി വിവർത്തനംചൊല്ലുകയും കൂടാതെ അതിനെക്കുറിച്ചുള്ള ഒരു പൂർണ്ണവിവരണം ശിഷ്യന്മാർക്കായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
|