എബ്രായബൈബിളിന്റെ ഭാഗമായ സങ്കീർത്തനപ്പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനമാണ് 23-ആം സങ്കീർത്തനം.[1] ഇതിൽ സങ്കീർത്തകൻ, തന്നെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനായി ദൈവത്തെ സങ്കല്പിക്കുന്നു. യഹൂദമതത്തിലും ക്രിസ്തുമതത്തിലും വിശ്വാസികൾക്ക് ഒരു പോലെ പ്രിയങ്കരമാണ് ഈ കീർത്തനം. ഇരുമതങ്ങളിലും ഇത് പ്രാർത്ഥനാമുറകളിൽ പലതിന്റെയും ഭാഗവുമാണ്. "കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്നാണ് ഇതിന്റെ പ്രസിദ്ധമായ തുടക്കം.

23-ആം സങ്കീർത്തനത്തിന്റെ ഒരു പ്രസിദ്ധമായ ചിത്രീകരണം - "ഞായറാഴ്ച്ച വീട്ടിൽ" എന്ന ഫ്രഞ്ച് ഗുണോപദേശവാരികയിൽ നിന്നും(1880)

ആട്ടിടയന്റെ ബിംബത്തെ ആശ്രയിച്ചുള്ള ദൈവ, രക്ഷകസങ്കല്പങ്ങൾ യഹൂദ-ക്രിസ്തീയധാർമ്മികതകളിൽ ഏറെ വേരോട്ടമുള്ളതാണ്. സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവായി കരുതപ്പെടുന്ന ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദ്, ആദ്യം ഒരിടയബാലൻ ആയിരുന്നതായി എബ്രായബൈബിൾ (പഴയനിയമം) പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഒരുങ്ങുന്ന 'നല്ലിടയൻ' ആയി യേശുവിനെ ചിത്രീകരിക്കുന്ന പുതിയനിയമത്തിലെ യോഹന്നാന്റെ സുവിശേഷം[2] ഈ സങ്കീർത്തനത്തെ പിന്തുടരുന്നു.

കർത്തൃപ്രാർത്ഥന കഴിഞ്ഞാൽ "പാശ്ചാത്യ"-സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന കവിത എന്ന് ഈ കീർത്തനത്തെ ജാക്ക് മൈൽസ് വിശേഷിപ്പിച്ചിട്ടുണ്ട്.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

അവലംബം തിരുത്തുക

  1. ജാക്ക് മൈൽസ് "God: A Biography" (പുറം 281) "....the best-known Psalm in the Psalter and perhaps the best-known poem in Western literature after the Lord's Prayer."
  2. യോഹാന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10:7-21

ഉപകരണസംഗീതരൂപത്തിൽ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സങ്കീർത്തനം_23&oldid=3130861" എന്ന താളിൽനിന്ന് ശേഖരിച്ചത്