'വീരഭദ്രൻ' ശിവന്റെ രൗദ്ര അവതാരമാണ്. ഭദ്രകാളീക്ഷേത്രങ്ങളിലെ പ്രധാന ഉപദേവതയായി വീരഭദ്രസ്വാമിയുടെ പ്രതിഷ്ഠ കാണാം. എന്നാൽ ശിവക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്. ശൈവ പുരാണപ്രകാരം ശിവപത്നിയും ആദിശക്തിയുടെ അംശവുമായ സതീദേവി പിതാവായ ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രസ്വാമി ജനിക്കുന്നത്. വീരഭദ്രനെ സഹായിക്കാൻ അവതരിച്ച ശ്രീഭദ്രകാളി, പരാശക്തിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നന്മയുടെ പ്രതീകമായ വീരഭദ്രസ്വാമി ദക്ഷനെ വധിക്കുകയും യാഗശാല തകർക്കുകയും ചെയ്തു എന്നാണ് ശിവപുരാണം പറയുന്നത്. [1][2]വീരഭദ്രൻ മഹാദേവന്റെ ഒരു പ്രചണ്ഡരൂപമാണ്. വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും, ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും, പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത ശിവന്റെ അവതാരമായാണ്. വീരഭദ്രസ്വാമിയുടെ വീര്യവും ശക്തിയും കണ്ട് ഭയന്ന് ദേവന്മാർ യുദ്ധക്കളം വിട്ടോടി.

വീരഭദ്രൻ
ധർമ്മപുരി ജില്ലയിലെ വീരഭദ്ര പ്രതിമ
ദേവനാഗരിवीरभद्र
Sanskrit TransliterationVīrabhadra
Affiliationശൈവമതം

വീരഭദ്രസ്വാമി മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. കേരളത്തിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിയിലുള്ള വീരഭദ്രസ്വാമിക്ഷേത്രം പ്രധാനമാണ്. ഇവിടുത്തെ 'ഉരുൾ മഹോത്സവം' ധാരാളം ഭക്തജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. ഉരുൾ നേർച്ചയിൽ പങ്കെടുത്താൽ കടുത്ത ശത്രുദോഷങ്ങളും രോഗദുരിതങ്ങളും ഒഴിയുമെന്നാണ് ഭക്തജന വിശ്വാസം. കൊടുങ്ങല്ലൂർ ഭഗവതീക്ഷേത്രത്തിൽ സപ്തമാതാക്കളോടൊപ്പം വീരഭദ്രനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഭഗവതിയുടെ പ്രധാന സേവകനായി വീരഭദ്രസ്വാമിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മൂകാംബികാദേവിയോളം തന്നെ പ്രാധാന്യം വീരഭദ്രസ്വാമിക്കും ഇവിടെയുണ്ട്.അതുപോലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കിഴക്കുംമുറി നെന്മേലിക്കാവ് ദേവീക്ഷേത്രത്തിൽ വീരഭദ്രസ്വാമിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന വഴിപാട് പാനകനിവേദ്യമാണ്. ചൊവ്വാഴ്ചയാണ് വീരഭദ്രസ്വാമിക്കുള്ള വിശേഷ ദിവസം. നാരങ്ങാവിളക്ക് പ്രധാന വഴിപാട്. പ്രസാദം ഭസ്മം.

ആവിർഭാവം തിരുത്തുക

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.[3]

ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ദുഖിതയായ സതി യാഗശാലയിൽ എത്താൻ തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ പുത്രിയെയും അതിഥികൾക്ക് മുൻപിൽ വച്ചു അപമാനിച്ച് സംസാരിക്കുന്നു. ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ദുഃഖിതയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.

സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും താണ്ഡവനടനം ചെയ്തു തന്റെ ജട പറിച്ച് എറിയുകയും ചെയ്യുന്നു. തേജോമയമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രസ്വാമി രൗദ്രരൂപത്തോടെ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ആദിപരാശക്തിയായ ഭഗവതി ഉഗ്രരൂപിണിയായ ശ്രീ ഭദ്രകാളിയായി അവതരിച്ചു. ദക്ഷയാഗത്തിന്റെ സംരക്ഷണ ചുമതല മഹാവിഷ്ണുവിനായിരുന്നു. എന്നാൽ നന്മയുടെ പ്രതീകമായ വീരഭദ്രൻ ദക്ഷനെ വധിക്കുകയും, ഭദ്രകാളി യാഗശാല തകർത്തെറിയുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ദക്ഷന്റെ അന്തകൻ തിരുത്തുക

 
വീരഭദ്രനും അജമുഖനായ ദക്ഷനും

മഹേശ്വരൻ പറഞ്ഞു : "ദക്ഷയാഗം മുടക്കുക!" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ ഘോരരൂപിയായ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടെ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി രൗദ്രരൂപിണിയായ ഭദ്രകാളിയായി പരാശക്തിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സഹായികളായി.

ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : "എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്". ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടും ഭദ്രകാളിയോടുമൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവന്മാരെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി

അവലംബം തിരുത്തുക

  1. the Horse-sacrifice of the Prajapati Daksha The Mahabharata translated by Kisari Mohan Ganguli (1883 -1896], Book 12: Santi Parva: Mokshadharma Parva: Section CCLXXXIV. p. 315 Mahadeva created from his mouth a terrible Being whose very sight could make one's hair stand on its end. The blazing flames that emanated from his body rendered him exceedingly awful to behold. His arms were many in number and in each was a weapon that struck the beholder with fear. p. 317. “I am known by the name of Virabhadra’’ and I have sprung from the wrath of Rudra. This lady (who is my companion), and who is called Bhadrakali, hath sprung from the wrath of the goddess.”
  2. 2.0 2.1 Vishnu Purana SACRIFICE OF DAKSHA (From the Vayu Purana.) The Vishnu Purana, translated by Horace Hayman Wilson, 1840. p. 62, "In former times, Daksha commenced a holy sacrifice on the side of Himaván, at the sacred spot Gangadwara, frequented by the Rishis. The gods, desirous of assisting at this solemn rite, came, with Indra at their head, to Mahadeva, and intimated their purpose; and having received his permission, departed in their splendid chariots to Gangadwára, as tradition reports.” 62:2 The Linga Purana is more precise, calling it Kanakhala, which is the village still called Kankhal, near Haridwar.p. 66 Rudrakali. p. 68 Vírabhadra said, 'I am not a god, nor an Aditya; nor am I come hither for enjoyment, nor curious to behold the chiefs of the divinities: know that I am come to destroy the sacrifice of Daksha, and that I am called Vírabhadra, the issue of the wrath of Rudra. Bhadrakali also, who has sprung from the anger of Devi, is sent here by the god of gods to destroy this rite. Take refuge, king of kings, with him who is the lord of Uma; for better is the anger of Rudra than the blessings of other gods.'
  3. 3.0 3.1 Sister Nivedita & Ananda K.Coomaraswamy: Myths and Legends of the Hindus and Buddhists, Kolkata, 2001 ISBN 81-7505-197-3
  4. Kandha Purana p.402



"https://ml.wikipedia.org/w/index.php?title=വീരഭദ്രൻ&oldid=4020759" എന്ന താളിൽനിന്ന് ശേഖരിച്ചത്