1886ൽ (കൊല്ല വർഷം 1062) ആണു് വിദ്യാവിനോദിനി എന്ന മുദ്രാലയം സ്ഥാപിയ്ക്കപ്പെടുന്നത്. വി.സുന്ദരയ്യർ ആൻഡ് സൺസ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്ന സുന്ദരയ്യരും, പുത്രൻ വിശ്വനാഥയ്യരുമായിരുന്നു ഇതിന്റെ സാരഥികൾ. ഈ അച്ചുകൂടത്തിൽ ഒരു മാസിക ആരംഭിയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല വഹിയ്ക്കുന്നതിനു സി.പി.അച്യുതമേനോനെ നിയോഗിയ്ക്കുകയും ചെയ്തു. സി.പി. അച്യുതമേനോൻ പത്രാധിപരും വിശ്വനാഥയ്യർ മാനേജരുമായി പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് ഈ മാസിക തൃശ്ശൂരിലെ കല്പദ്രുമം പ്രസ്സിലാണു് അച്ചടിച്ചിരുന്നതു്. 1900 മുതലാണ് വിദ്യാവിനോദിനി പ്രസ്സിൽ മാസിക അച്ചടിയ്ക്കാൻ തുടങ്ങിയത്.[1]

ആദ്യലക്കം തിരുത്തുക

1889 നവംബറിലാണു് വിദ്യാവിനോദിനിയുടെ ആദ്യലക്കം പുറത്തുവന്നതു്. ഒരു വ്യാഴവട്ടക്കാലത്തിലധികം കേരളത്തിലെ സാഹിത്യ, സാംസ്ക്കാരിക, വിജ്ഞാനരംഗങ്ങളിൽ സംഭാവന നൽകാൻ വിദ്യാവിനോദിനി മാസികയ്ക്കു കഴിഞ്ഞു. 1902 മാർച്ച് വരെ 150 ലക്കങ്ങൾ (പന്ത്രണ്ട് പുസ്തകവും ആറു ലക്കങ്ങളും) ഈ ആദ്യകാല മാസിക നിലനിന്നു. അവസാനകാലത്തു് ഈ മാസികയുടെ പേർ വിദ്യാവിനോദിനി വക്താവ് എന്നാക്കിമാറ്റിയിരുന്നു.

പത്രാധിപന്മാർ തിരുത്തുക

1898ൽ സി.പി.അച്യുതമേനോൻ പത്രാധിപത്യം ഒഴിഞ്ഞശേഷം, അപ്പു നെടുങ്ങാടി, ടി.കെ.കൃഷ്ണമേനോൻ, പള്ളിയിൽ ഗോപാലമേനോൻ എന്നിവർ വിദ്യാവിനോദിനിയുടെ പത്രാധിപചുമതല ഏൽക്കുകയുണ്ടായി.

ഉള്ളടക്കം തിരുത്തുക

വെറുമൊരു സാഹിത്യമാസികയായിരുന്നില്ല വിദ്യാവിനോദിനി. മറിച്ച് ചരിത്രം, ധനശാസ്ത്രം, ശാസ്ത്രവിഷയങ്ങൾ എന്നിവ ഈ മാസികയിൽ ഉൾക്കൊള്ളിച്ചിരുന്നിരുന്നു. അവസാനം പള്ളിയിൽ ഗോപാലമേനോന്റെ ഉടമസ്ഥതയിലായിരുന്ന മാസികയുടെ പ്രവർത്തനം 1903 മാർച്ചിൽ നിലച്ചുപോയി.[2]

അവലംബം തിരുത്തുക

  1. സി.പി.അച്യുതമേനോന്റെ നിരൂപണങ്ങൾ-1989-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.പേജ്.8
  2. സി.പി.അച്യുതമേനോന്റെ നിരൂപണങ്ങൾ-1989-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.പേജ്,9.
"https://ml.wikipedia.org/w/index.php?title=വിദ്യാവിനോദിനി&oldid=1853426" എന്ന താളിൽനിന്ന് ശേഖരിച്ചത്