ജാറം

ജാറം ഇസ്ലാമിക നിയമ അനുസരിച്ചു തെറ്റാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് (ന ) യുടെ ഖബറിടം ജാറം ഉണ്ടാക്കി

ജാറം ഇസ്ലാമികമല്ല എന്ന അഭിപ്രായം ഇസ്ലാമിലെ ന്യൂനപക്ഷവും തീവ്ര ചിന്താഗതിക്കാരുമായ വഹാബി ഭീകര സലഫികളുെടെതാണ്. ബഹുഭൂരിപക്ഷം വരുന്ന ഇതര ഇസ്ലാമിക വിഭാഗങ്ങൾ അതിെനെ പുണ്യമായി വിശ്വസിക്കുന്നു. മാത്രമല്ല സൗദിയിലെ മദീന എന്ന പ്രദേശെത്തെ പച്ച ഖുബ്ബക്കകത്തുള്ളത് പ്രവാചകൻ മുഹമ്മദ് (സ) യുടെ ജാറമാണ്. ജാറം വാക്കിൻറെ നിർവചനം മൃതകുടീരം എന്നാണ്. മുസ്ലിം പുണ്യ ആത്മാക്കളുടെ മൃത കുടീരങ്ങളെയാണ് സാധാരണ ഗതിയിൽ ജാറം എന്ന് വിശേഷിപ്പിക്കുന്നത്. മസാർ(Arabic: مزار‎‎) എന്ന അറബി വാക്ക് ലോപിച്ചാണ് ജാറം എന്ന പദം രൂപപ്പെട്ടത് . പ്രവാചകമാരുടെയോ , അനുചരരുടെയോ , പണ്ഡിതന്മാരുടെയോ സൂഫി ആധ്യാത്മികതയിലെ ആചാര്യന്മാരുടെയോ , സൂഫി യതികളുടെയോ ശവ കുടീരങ്ങൾ ആണ് ബഹു ഭൂരി പക്ഷം ജാറങ്ങളും.[1] [2]

ആത്മീയ പാത സ്വീകരിക്കുന്നവർ ഇത്തരം മസാറുകൾ സന്ദർശിക്കുകയെന്നത് സൂഫിസത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒരു കടമയാണ്. കല്ലറയിൽ അടക്കം ചെയ്തിരിക്കുന്ന പുണ്യ വ്യക്തികളുടെ ആത്മാക്കൾ ദൈവിക അനുമതിയോടെ ആത്മീയ നിർദ്ദേശം നൽകുമെന്ന് സൂഫികൾ വിശ്വസിക്കുന്നു. ആത്മീയതയുടെ അനുഭൂതി നുകരണമെന്ന ഉദ്ദേശത്തോടെ ഇത്തരം കേന്ദങ്ങൾ അധികവും ദർഗ്ഗ, ഖാൻഖാഹ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്.

ശൈഖ് ഹവന്ദി ജാറം താഷ്കെന്റ് ഉസ്‌ബെക്കിസ്ഥാൻ

പിന്നാമ്പുറം തിരുത്തുക

മുൻകാലങ്ങളിൽ ഖാൻഖാഹുമായി ബന്ധപ്പെട്ടുള്ള സ്മൃതി മണ്ഡപങ്ങളുടെ സൂക്ഷിപ്പുകാരായ സൂഫികൾ ജോലി എടുത്തായിരുന്നു അവിടങ്ങളിലെ താമസക്കാർക്കും, സന്ദർശനക്കാർക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത്.[3] പിൽക്കാലത്ത് പല രാജാക്കന്മാരും കുടീരങ്ങൾക്ക് സഹായ ധനം നൽകുന്ന പതിവ് സ്വീകരിച്ചതോടു കൂടി സ്മൃതി മണ്ഡപങ്ങളുടെ പാലിപാലനം രാജ്യ കടമയായി മാറി.[4]

ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്താൻ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിൽ ഇത്തരം കുടീരങ്ങളുടെ അധികാരം ചില കുടുംബങ്ങൾക്കും, സംഘടനകൾക്കും വീതിച്ചു നൽകിയിരിക്കുന്നു.[5] പതിവ് സൂഫി രീതികളിൽ നിന്നും വ്യത്യസ്തമായി അവിടങ്ങളിൽ ഭണ്ഡാരങ്ങളും, നേർച്ച കുറ്റികളും,പിരിവുകളും വഴി പണം സ്വീകരിക്കുകയും, കർമ്മങ്ങൾക്ക് പ്രതേകം ഫീസ് ഈടാക്കുകയും ചെയ്യുന്നു. ആത്മീയത എന്നതിലുപരി ഒരു കച്ചവടമായാണ് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ സൂഫി ശവ കുടീരങ്ങൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഉയരാറുണ്ട് . ഇതര രാഷ്ട്രങ്ങളിലെ സൂഫികൾ പരിപാലിക്കുന്ന മഖ്ബറകളിൽ സന്ദർശകരിൽ നിന്നും പണമീടാക്കാതെ സേവനങ്ങൾ നൽകാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ഉപ ഭൂഖണ്ഡങ്ങളിൽ പണ സമ്പാദനത്തിനായി പുണ്യാളന്മാരുടെ ശവകുടീരങ്ങൾ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് പല സൂഫി സന്യാസികളും ആരോപിക്കുന്നത്. ഇവിടങ്ങളിലെ ശവകുടീരങ്ങളിൽ അരങ്ങേറുന്ന സാഷ്ടാംഗം ചെയ്യൽ, പ്രദക്ഷിണം,പുഷ്പവൃഷ്ടി നടത്തൽ, എണ്ണയും ഭസ്മവും നൈവേദ്യം നൽകൽ, വിശറി അനുഗ്രഹം, വിളക്കും-തിരിയും-മെഴുകു തിരികളും കല്ലറകൾക്കു മുകളിൽ കത്തിച്ചു വെക്കൽ, സ്ത്രീ പുരുഷന്മാർ ഇട കലർന്നുള്ള നൃത്തം, പ്രമുഖ ശവ കുടീരങ്ങളുടെ ബ്രാഞ്ചുകൾ ആരംഭിക്കൽ എന്നിവയൊക്കെ കച്ചവട തന്ത്രമായാണ് അവർ വിലയിരുത്തുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ആത്മീയതയ്ക്ക് പകരം ആസക്തിയാണ് സമ്മാനിക്കുകയെന്നാണ് ആക്ഷേപവും ചില സൂഫികളുടെ ഭാഗത്തു നിന്നും ഉയരാറുണ്ട്. ശാഹ് ദഹ്‌ലവിയെ പോലുള്ള നക്ഷബന്ദിയ്യ സൂഫി സന്യാസികൾ ഇത്തരം കാര്യങ്ങൾ സൂഫിസവുമായി ബന്ധമില്ലാത്തതാണെന്നും പറഞ്ഞു രംഗത്തിറങ്ങിയത് മുൻ കാലങ്ങളിൽ സംഘർഷത്തിന് വഴി വെച്ചിരുന്നു.[6]

അവലംബം തിരുത്തുക

  1. Houtsma, M. Th (1993). First Encyclopaedia of Islam: 1913-1936
  2. Mazar- worship, a common practice for divine favors /China Daily/ 2009-05-12
  3. Muslim Saints and Mystics, Attar, trans. A.J. Arberry intro. on "Ebrahim ibn Adham"; Encyclopedia of Islam, "Ibrahim ibn Adham"
  4. Cities and Saints: Sufism and the Transformation of Urban Space in Medieval Anatolia
  5. Hindu-Muslim Syncretic Shrines and Communities By J. J. Roy Burman
  6. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857
"https://ml.wikipedia.org/w/index.php?title=ജാറം&oldid=3773612" എന്ന താളിൽനിന്ന് ശേഖരിച്ചത്