ബൈബിളിലെ വചനങ്ങൾ തിരുത്തുക

  1. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു.അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.നീ പൊടിയാകുന്നു.പൊടിയിൽ തിരികെ ചേരും (ഉല്പത്തി 3:19)
  2. കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നത്കൊണ്ട് നീ സമ്മാനം വാങ്ങരുത് (പുറപ്പാട് 23:8)
  3. തീപൊരി ഉയരെ പറക്കുമ്പൊലെ മനുഷ്യൻ കഷ്ടതക്കായി ജനിച്ചിരിക്കുന്നു (ജോബ് 5:7)
  4. മൃഗങ്ങളോട് ചോദിക്ക, അവ നിന്നെ ഉപദേശിക്കും , ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞുതരും .അല്ല, ഭൂമിയോട് സംഭാഷിക്ക അതു നിന്നെ ഉപദേശിക്കും .സമുദ്രത്തിലെ മൽസ്യം നിന്നോട് വിവരിക്കും(ജോബ് 12:7-8)
  5. ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ (ജോബ് 28:18)
  6. ദോഷം ചെയ്യാതെ നിന്റെ നാവിനേയും വ്യാജം പറയാതെ നിന്റെ അധരത്തേയും കാത്തുകൊൾക (സങ്കീർത്തനം 34:13)
  7. ദോഷം വിട്ടകന്നു ഗുണം ചെയ്ക.സമാധാനം അന്വേഷിച്ചു പിന്തുടരുക (സങ്കീർത്തനം 34:14)
  8. ഒരാളുടെ സമ്പത്ത് എവിടെയായിരിക്കുമോ അവിടേയായിരിക്കും അയാളുടേ മനസ്സ്
  9. മാൻ നിത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീർത്തനം 42:1)
  10. ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം (സങ്കീർത്തനം 84:10)
  11. അവന്റെ വായ് വെണ്ണപോലെ മൃദുവായതു ,ഹൃദയത്തിലോ യുദ്ധമത്രേ.അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ, എങ്കിലും അവ ഊരിയ വാൾ പോലെയായിരുന്നു. (സങ്കീർത്തനം 55:21)
  12. കണ്ണിരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും (സങ്കീർത്തനം 126:5)
  13. നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയ്ത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ.തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.(സങ്കീർത്തനം 127:2)
  14. മടിയാ ഉറുമ്പിന്റെ അടുക്കൽ ചെല്ലുക .അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക (സദൃശ്യവാക്യങ്ങൾ 6:6)
  15. ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ (സദൃശ്യവാക്യങ്ങൾ 6:27)
  16. മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചു തിന്നുന്ന അപ്പം രുചികരവും ആകുന്നു (സദൃശ്യവാക്യങ്ങൾ 9:17)
  17. ദ്വേഷമുള്ളിടത്തെ തടിപ്പിച്ച കാളയെകാൾ സ്നേഹമുള്ളടെത്തെ ശാകഭോജനം നല്ലതു (സദൃശ്യവാക്യങ്ങൾ 15:17)
  18. ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു.അതു മനസ്സിനു മധുരവും അസ്ഥികൾക്ക് ഔഷധവും തന്നേ (സദൃശ്യവാക്യങ്ങൾ 16:24)
  19. സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവെക്കുന്നു. കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു (സദൃശ്യവാക്യങ്ങൾ 17:9)
  20. മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും (സദൃശ്യവാക്യങ്ങൾ 17:28)
  21. തക്ക സമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻ നാരങ്ങപോലെ (സദൃശ്യവാക്യങ്ങൾ 25:11)
  22. ദാനങ്ങളെ ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു (സദൃശ്യവാക്യങ്ങൾ 25:14)
  23. ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരു പോലെ (സദൃശ്യവാക്യങ്ങൾ 25:25)
  24. കുഴികുഴിക്കുന്നവൻ അതിൽ വീഴും കല്ലു ഉരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും (സദൃശ്യവാക്യങ്ങൾ 26:27)
  25. നാളത്തെ ദിവസംചോല്ലി പ്രശംസിക്കരുതു. ഒരു ദിവസത്തിൽ എന്റെല്ലാം സംഭവിക്കും എന്നറിയുന്നില്ലലോ (സദൃശ്യവാക്യങ്ങൾ 27:1)
  26. വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.(സദൃശ്യവാക്യങ്ങൾ 30:8)
  27. മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.(സദൃശ്യവാക്യങ്ങൾ 29:11)
  28. വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു..(സദൃശ്യവാക്യങ്ങൾ 31:4,5)
  29. സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.(സദൃശ്യവാക്യങ്ങൾ 31:10)
  30. തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു (.സഭാപ്രസംഗി 2 :24)
  31. ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ. നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക..(സദൃശ്യവാക്യങ്ങൾ 31:8-9)