മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി.1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.[1] പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണിത്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വാസനാവികൃതി എന്ന താളിലുണ്ട്.

പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടക്കുറുപ്പാണ് ഈ കഥയിലെ നായകൻ. “രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല..” എന്ന കഥാനായകന്റെ ആത്മഗതത്തോടെയാണ് ഈ ചെറുകഥ ആരംഭിക്കുന്നത്. മോഷണക്കുറ്റമാരോപിച്ച് 6 മാസം തടവും 12 അടിയും ശിക്ഷയേറ്റു വാങ്ങി കസ്റ്റഡിയിൽ നിന്ന് പുറത്തു വരുന്ന ഇക്കണ്ടക്കുറുപ്പ് മോഷണവൃത്തി ഉപേക്ഷിച്ച് ഒരു നല്ല ജീവിതം തുടങ്ങുവാനുള്ള തീരുമാനമെടുക്കുന്നതോടെ നർമ്മരസത്തിൽ ചാലിച്ച ഈ കഥ അവസാനിക്കുന്നു.

  1. http://www.keralatourism.org/malayalam/short-story/
"https://ml.wikipedia.org/w/index.php?title=വാസനാവികൃതി&oldid=3742076" എന്ന താളിൽനിന്ന് ശേഖരിച്ചത്