1854 ഇൽ ബ്രിട്ടീഷ് രാജ് സർക്കാർ നടപ്പാക്കിയ കിരാത നിയമ വ്യവസ്ഥയായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്. ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മുസ്ലിം കലാപകാരികളാണെന്നും അതിനാൽ അവരെ അടിച്ചമർത്തേണ്ടത് അത്യാവശ്യമാണെന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് [1] [2] ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടയിടത്ത് വെച്ച് വെടിവെച്ചു കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, ആന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. സായുധ കലാപം സ്വീകരിക്കാൻ മാപ്പിളമാർ പ്രേരിപ്പിക്കപ്പെട്ടതിനു പിറകിൽ ഇത്തരം നിയമങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മലബാർ ജില്ല മുൻ കളക്ടർ ആയിരുന്ന വില്യം ലോഗൻ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു. [3] ബ്രിട്ടീഷ് പോലീസും സൈന്യവും കോടതിയും ഈ നിയമമുപയോഗിച്ചു അതി ക്രൂരമായി മാപ്പിളമാരെ വേട്ടയാടിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഈ കിരാത നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരികയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയ നിതാന്ത പരിശ്രമങ്ങളുടെ ഫലമായും 1937- ൽ ബ്രിട്ടീഷ് സർക്കാർ ഈ നിയമം പിൻവലിച്ചു [4]

അവലംബങ്ങൾ തിരുത്തുക

  1. T.L.Strange, Special Commissioner, Report on the Moplah Outrages in Malabar. 25 September1852
  2. w Logan malabar Manual, pp.570-71
  3. William Logan, Report of the Malabar Special Commission, 16 June, 1882
  4. യു.എ.പി.എ ഒരു കരിനിയമമല്ല. മനോഭാവം കൂടിയാണ് ലേഖനം , മാധ്യമം ദിനപത്രം, ശേഖരിച്ചത് Nov 5, 2019