പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഇന്ത്യയുടെ സാർവത്രിക പ്രതിരോധവത്കരണ പരിപാടിക്ക് നേതൃത്ത്വം നൽകുന്ന ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. വാക്‌സിൻ നിർമ്മാണമേഖലയിൽ സജീവമായ ഈ സ്ഥാപനം 2008-ൽ അൻപുമണി രാമദാസ് കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ പൂട്ടിയിരുന്നു. 2010-ൽ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഈ സ്ഥാപനത്തിന്റെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിന് നടപടിയെടുത്തു. ഇതോടൊപ്പംതന്നെ പുതിയ നിർമ്മാണശാലകൾ തുടങ്ങുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടു. കൂനൂർ നിലവിലുള്ള കേന്ദ്രത്തിൽ നിന്ന് 2013 മാർച്ചിനകം മൂന്നുകോടി ഡോസ്ഡി.ടി.പി. വാക്‌സിൻ ഉത്പാദിപ്പിക്കാനാവുമെന്നാണ് കരുതുന്നു.

പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, 1927ൽ

പുതിയ കേന്ദ്രം തിരുത്തുക

കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റിയൂട്ടിൽ 147 കോടി രൂപ ചെലവഴിച്ചാണ്പുതിയ കേന്ദ്രം നിർമ്മിക്കുന്നുണ്ട്. 2014 അവസാനത്തോടെ ഈ കേന്ദ്രത്തിൽ വാക്‌സിൻ നീർമാണം നടത്താനാവുമെന്ന് കരുതപ്പെടുന്നു. ഇവിടെ നിലവിലുള്ള കേന്ദ്രത്തിൽ ഈ വർഷം ജൂൺ മുതൽ ഒക്‌ടോബർ വരെ 109 ലക്ഷം ഡോസ് ഡി.ടി.പി. വാക്‌സിൻ ഉത്പാദിപ്പിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി ഡി.ടി., ടി.ടി.വാക്‌സിനുകൾ ഇവിടെ നിർമ്മിക്കുന്നില്ല. ഈ വാക്‌സിനുകളുടെ നിർമ്മാണം താമസിയാതെതന്നെ ആരംഭിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പി.ഐ.ഐ. അധികൃതർ.

വിവാദം തിരുത്തുക

ഇന്ത്യയുടെ സാർവത്രിക പ്രതിരോധ വത്കരണ പരിപാടിക്കുള്ള വാക്‌സിനുകളുടെ മുഖ്യ നിർമാതാവായ ഈ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയത് വൻ വിവാദമായിരുന്നു. സ്വകാര്യമേഖലയുടെ സമ്മർദ്ദമാണ് ഈ നടപടിക്കുപിന്നിലെന്ന് ആരോപണമുയർന്നിരുന്നു. ജി.എം.പി. നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-21. Retrieved 2012-12-21.

പുറം കണ്ണികൾ തിരുത്തുക

  • വെബ്സൈറ്റ്[1]