ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ

ഇംഗ്ലീഷ് കവിയായ സാമുവൽ ടെയ്‌ലർ കോളറിഡ്ജിന്റെ ഏറ്റവും വലിയ കവിത ആണ് പ്രാചീന നാവികന്റെ ഗീതം

കൊടുങ്കാറ്റിൽ അകപ്പെട്ട നാവികൻ. ഗുസ്താവ് ഡോറിന്റെ മരത്തിൽ തീർത്ത ചിത്രം.

കവിതാസംഗ്രഹം തിരുത്തുക

ഒരു നീണ്ട കടൽ യാത്ര കഴിഞ്ഞു വന്ന നാവികന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കവിത. വിവാഹത്തിനു പോകുകയായിരുന്ന ഒരു അപരിചിതനായ മനുഷ്യനോട് നാവികൻ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. നാവികന്റെ കഥ പുരോഗമിക്കുന്തോറും, ഈ അപരിചിതനായ വ്യക്തിയുടെ ഭാവമാറ്റങ്ങൾ വളരെ എടുത്തു പറയേണ്ട ഒന്നാണ്. മുഖഭാവം, അന്ധാളിപ്പിലും അക്ഷമയിലും പേടിയിലും കൂടി കടന്ന് ഒരുതരം ആകർഷണമായി മാറുന്നു.

നല്ല ഒരു ഭാഗ്യം പ്രതീക്ഷിച്ച് കടൽയാത്ര തുടങ്ങുന്നിടത്താണ് ഈ കവിതയുടെ ആരംഭം. എന്നാൽ പിന്നീട് വീശിയടിച്ച കൊടുങ്കാറ്റ് ഈ പായ്കപ്പലിനെ അന്റാർട്ടിക്കയിലേക്ക് വലിച്ചടുപ്പിക്കുന്നു. ആൽബട്രോസ്സ് എന്നു പേരുവിളിക്കുന്ന ഒരു സാങ്കൽപിക പക്ഷി ഈ നാവികനേയും കപ്പലിനെയും അന്റാർട്ടിക്കക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. എന്നാൽ തങ്ങളുടെ രക്ഷകനായ ഈ പക്ഷിയെ കപ്പൽ ജോലിക്കാർ പുകഴ്ത്തുന്നെങ്കിലും, നാവികൻ അതിനെ കൊല്ലുന്നു. ജോലിക്കാർ ഇതു കണ്ട് കുപിതരാകുന്നു. പിന്നീട് കാലാവസ്ഥ സുഖകരമാകുകയും , മൂടൽമഞ്ഞ് മായുകയും ചെയ്യുന്നു. ഇത് കണ്ട് ജോലിക്കാർ തങ്ങളുടെ മനസ്സ് മാറ്റുന്നു.